ബത്തേരിയിലെ ഒരു കടയില്‍നിന്ന് കിറ്റുമായി പോകുന്നതിനിടെ ബത്തേരിയിലെ മൊത്തവിതരണസ്ഥാപനത്തിന് മുന്നില്‍വെച്ചാണ് വാഹനം പോലീസ് പിടികൂടിയത്. വോട്ടര്‍മാരെ സ്വാധീനിക്കാനായി കിറ്റുകള്‍ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനം പരിശോധിച്ചത്. ചുള്ളിയോട് ഭാഗത്തേക്കാണ് കിറ്റുകള്‍ കൊണ്ടുപോകുന്നതെന്നാണ് ലഭിച്ച വിവരം. ഒരാള്‍ കിറ്റ് ബുക്കുചെയ്യുകയായിരുന്നെന്നും ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കിറ്റ് വാഹനത്തില്‍ കയറ്റിയതെന്നുമാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.
സുല്‍ത്താന്‍ബത്തേരി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ പിടികൂടിയത്. കിറ്റുകള്‍ തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡിന് കൈമാറി. വ്യാഴാഴ്ച കുടുതല്‍വിവരങ്ങള്‍ ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍ രേണു രാജ് നിര്‍ദേശം നല്‍കി.
വയനാട്ടില്‍ വ്യാപകമായ രീതിയില്‍ കിറ്റ് വിതരണത്തിന് ശ്രമം നടത്തിയിട്ടുണ്ടെന്നാണ് സൂചന. കല്പറ്റയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് രണ്ടുവാഹനങ്ങളിലായി കിറ്റ് കൊണ്ടുപോയതായി ഫ്‌ലയിങ് സ്‌ക്വാഡ് സി.സി.ടി.വി. പരിശോധിച്ച് കണ്ടെത്തി. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ അടയ്ക്ക, വെറ്റില ഉള്‍പ്പെടെയുള്ളവയും കിറ്റിലുണ്ട്. ഇവ ആദിവാസി കോളനിയില്‍ വിതരണം ചെയ്യാനുള്ളതാണെന്നാണ് സൂചന. അഞ്ചാംമൈലിലെ ഒരു കടയില്‍ സമാനരീതിയില്‍ വിതരണം ചെയ്യാനായി പാക്ക് ചെയ്തുവെച്ച അവശ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണത്തിന് കൊണ്ടുപോകുന്നതിന് മുന്‍പ് യു.ഡി.എഫ്. പ്രവര്‍ത്തകരെത്തി തടഞ്ഞു.
🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇
0 Comments