LATEST

6/recent/ticker-posts

വ്യാജ അറസ്റ്റ് വാറണ്ടിന്റെ പേരിൽ കോടികൾ തട്ടിയ രണ്ടുപേർ കൂടി പിടിയിൽ


സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നുപറഞ്ഞ് ആലുവ സ്വദേശിയിൽനിന്ന് കോടികൾ തട്ടിയ കേസിൽ രണ്ട് പേർകൂടി പിടിയിൽ. കോഴിക്കോട് നടക്കാവ് ക്രസന്റ് മാൻസാ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന കുമ്പള സ്വദേശി അബ്‌ദുൾ ഖാദർ (59), കുന്ദമംഗലം കുറ്റിക്കാട്ടൂർ ബെയ്‌തുൽ അൻവർ വീട്ടിൽ അമീർ (29) എന്നിവരെയാണ് ബുധനാഴ്‌ച ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ സംഘം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് മലയിൽ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കൽ അതുൽ (33) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത‌ിരുന്നു.

ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് ആലുവ സ്വദേശിയായ 62 കാരനിൽനിന്ന് ഇവർ തട്ടിയെടുത്തത്.മുംബൈ പോലീസ് രജിസ്റ്റർചെയ്‌ത കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിന്റെ ക്ലിയറൻസിനും സെക്യൂരിറ്റിക്കുമാണെന്ന് പറഞ്ഞാണ് പ്രതികൾ പണം കൈക്കലാക്കിയത്. ആറുപ്രാവശ്യമായി അഞ്ച് അക്കൗണ്ടുകളിലേക്കാണ് തുകനൽകിയത്.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇https://chat.whatsapp.com/DLCGlULq7MAGwTTOtKFhoG

ആദ്യം പിടികൂടിയ രണ്ടുപേർ നിരവധി അക്കൗണ്ടുകളാണെടുത്തിട്ടുള്ളത്. നിയമാനുസൃതമല്ലാത്ത ആപ്പുകളിലൂടെ ഇവർ ഒൺലൈൻ ട്രേഡിങ് നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇവരുടെ അക്കൗണ്ടുകൾ തട്ടിപ്പ് സംഘത്തിന് വിൽപ്പന നടത്തിയിരിക്കുകയാണ്. ഈ അക്കൗണ്ടുകളിലേക്കാണ്, ഇരകളായവരും പ്രതികളും പണം നിക്ഷേപിച്ചിട്ടുള്ളത്. ഈ പണം പിൻവലിച്ച് പ്രധാന പ്രതികൾക്ക് നൽകുന്നത് ഇപ്പോൾ പിടികൂടിയ രണ്ട് പേരാണ്. ഇതിന്റെ കമ്മീഷനായി ഒരു ചെറിയ തുക അക്കൗണ്ട് ഉടമയ്ക്ക് നൽകുകയും ചെയ്യും. കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്.

ഇൻസ്പെക്ടർ വിപിൻദാസ്, സബ് ഇൻസ്പെക്ടർ ആർ.അജിത്ത്കുമാർ, എ.എസ്.ഐ ആർ.ഡെൽ ജിത്ത്, സിനിയർ സി.പി.ഒ മാരായ വികാസ് മണി, പി.എസ്.ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്ണ‌ൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. നിരവധി പേരിൽനിന്ന് അക്കൗണ്ടുകൾ തട്ടിപ്പ് സംഘം വിലക്ക് വാങ്ങി ഇത്തരം തട്ടിപ്പുകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Post a Comment

0 Comments